﴿ إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ بِمَا اسْتُحْفِظُوا مِن كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ ۚ فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ ۞ وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الظَّالِمُونَ ۞ وَقَفَّيْنَا عَلَىٰ آثَارِهِم بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ ۖ وَآتَيْنَاهُ الْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ ۞ وَلْيَحْكُمْ أَهْلُ الْإِنجِيلِ بِمَا أَنزَلَ اللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْفَاسِقُونَ ﴾ [المائدة 44-47]
44- തീര്‍ച്ചയായും നാമാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതിലുള്ളത് സന്മാർഗ്ഗദർശനവും വെളിച്ചവുമാണ്. അതനുസരിച്ചാണ് അല്ലാഹുവിന് സർവഥാ സമർപ്പിച്ച നബിമാര്‍ യഹൂദര്‍ക്ക് വിധിനൽകിയിരുന്നത്. അതു പോലെ തന്നെയായായിരുന്നു പുണ്യവാളന്മാരും പണ്ഡിതന്‍മാരും ചെയ്തിരുന്നത്. കാരണം അല്ലാഹുവിൻെറ ഗ്രന്ഥത്തിൻെറ സംരക്ഷണം അവരെയാണ് ഏല്‍പിക്കപ്പെട്ടിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എൻെറ വചനങ്ങള്‍ നിങ്ങള്‍ തുഛമായ വിലക്ക് വിൽക്കാതിരിക്കുക. അല്ലാഹു അവതരിപ്പച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു കാഫിറുകൾ.
( 45 ) അതിൽ അവർക്കു നാം നിയമമാക്കിയിരുന്നത് ജീവനു ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ്. വല്ലവനും മാപ്പുനല്‍കി ധർമ്മം ചെയ്യുന്നപക്ഷം അത് അവന്ന് പ്രായശ്ചിത്തമായിരിക്കും. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.
47- ഇന്‍ജീലിൻെറ അനുയായികള്‍, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അധർമ്മകാരികൾ.
സൂറത്തു മാഇദഃയിലെ മൂന്ന് സൂക്തങ്ങളും അസാനിപ്പിക്കുന്നത് ഇപ്രകാരമാണ്:
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവൻ കാഫിറാണ് എന്ന വചനം മുൻനിർത്തി രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കൾ നിലവിലുള്ള ഭരണാധികാരികളെ മുഴുക്കെ കാഫിറുകളും മതഭ്രഷ്ടരുമായി ചിത്രീകരിക്കുന്നു. അവരുടെ കീഴിൽ ജീവിക്കുന്ന പ്രജകൾ അവർക്ക് ഇബാദത്ത് ചെയ്യുന്നവരും മുശ്‌രിക്കുകളുമാണെന്ന് ആരോപിക്കുന്നു. അതിനാൽ മുസ്‌ലിമായി ജീവിക്കണമെങ്കിൽ അവരെ അട്ടിമറിച്ച് ഇസ്‌ലാമിക ഭരണം സ്ഥാപിക്കണമെന്നും, അതാണ് ഏതൊരു മുസ്‌ലിമിൻെറയും പ്രാഥമികമായ കടമ എന്നും അവർ വാദിക്കുന്നു. എന്നാൽ സ്വഹാബികളിലെ ഏറ്റവും പ്രഗത്ഭനായ ഖുർആൻ വ്യാഖ്യാതാവും മഹാപണ്ഡിതനുമായ ഇബ്‌നു അബ്ബാസ് –رَضِيَ اللهُ عَنْهُمَا– മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം കാണുക.
عن طاؤوس قال: قال ابن عباس رضي الله عنهما: إنه ليس بالكفر الذي يذهبون إليه، إنه ليس كفرا ينقل عن الملة، ﴿وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ ﴾ [المائدة 44] كفر دون كفر. [أخرجه الحاكم في المستدرك وقال: هذا حديث صحيح الإسناد ولم يخرجاه، وصححه الذهبي في التلخيص]
ഇബ്‌നു അബ്ബാസ് –رَضِيَ اللهُ عَنْهُمَا– ൻെറ മുകളിൽ കൊടുത്ത വ്യാഖ്യാനത്തിൽ അദ്ദേഹം മൂന്ന് കാര്യങ്ങളാണ് അടിവരയിടുന്നത്:
മേൽ വ്യാഖ്യാനത്തിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത് അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാത്തവരെല്ലാം മതഭ്രഷ്ടരല്ല. കാരണം പരാമൃഷ്ട സൂക്തത്തിൽ പറഞ്ഞ കുഫ്ർ വലിയ കുഫ്റിനു താഴെയുള്ള ചെറിയ കുഫ്റാണ് എന്ന വസ്തുതയത്രെ.
യഥാർത്ഥത്തിൽ കുഫ്ർ രണ്ടു തരമുണ്ട്; വലിയ കുഫ്റും ചെറിയ കുഫ്റും. മതത്തിൽനിന്ന് പുറത്തു പോകുന്നതും ശാശ്വതമായ നരക ശിക്ഷ ലഭിക്കുന്നതുമായ വൻപാപമാണ് വലിയ കുഫ്ർ. അല്ലാഹുവിൽ പങ്കുചേർക്കുക, അവനു പുറമെ മറ്റാരെയെങ്കിലും ആരാധിക്കുക, അവൻെറ നാമ ഗുണവിശേഷങ്ങളിൽ കൃത്യവിലോപം കാണിക്കുക, അവൻെറ വചനങ്ങളെയും ദൂതന്മാരെയും കളവാക്കുകയും പരിഹസിക്കുകയും ചെയ്യുക പോലുള്ളവ വലിയ കുഫ്റിനുള്ള ഉദാഹരണങ്ങളാണ്.
മതത്തിൽനിന്ന് പുറത്തു പോകാത്തതും ശാശ്വതമായ നരക ശിക്ഷക്ക് കാരണമാകാത്തതുമായ വൻപാപമാണ് ചെറിയ കുഫ്ർ. ഒരു മുസ്‌ലിമിനോട് യുദ്ധം ചെയ്യുക, ജനങ്ങളെ തറവാടുപരമായും വംശീയമായും അധിക്ഷേപിക്കുക, സ്വന്തം പിതാവിലേക്കല്ലാതെ മറ്റൊരാളിലേക്ക് ചേർത്തു വിളിക്കുക പോലുള്ളവ ചെറിയ കുഫ്റിനുള്ള ഉദാഹണങ്ങളാണ്.
അഹ്‌ലുസ്സുന്നഃ കാര്യങ്ങൾ വ്യവഛേദിച്ചു വിശകലനം ചെയ്യുകയും ഓരോന്നിനും അതിൻെറ തോതനുസരിച്ച് ശർഇൽ പറഞ്ഞതു പ്രകാരമുള്ള ഗൗരവം കൽപിക്കുകയും ചെയ്യുന്നവരാണ്. കുഫ്റിനെയെല്ലാം അവർ ഒന്നായി കാണുകയില്ല. ഓരോ തരം കുഫ്റിനും അതിന്റേതായ വിവക്ഷയും പരിഗണനയുമാണ് അവർ നൽകുക.
ഭർത്താവിനോട് കാണിക്കുന്ന കുഫ്ർ (كفران العشير), അനുഗ്രഹങ്ങളോടുള്ള കുഫ്ർ (كفران النعمة) വലിയ കുഫ്റിനു താഴെയുള്ള ചെറിയ കുഫ്ർ (كفر دون كفر) പോലുള്ള പ്രയോഗങ്ങൾ ഈ പരിപ്രേക്ഷ്യത്തിൽ വേണം മനസ്സിലാക്കാൻ. ഇതേ പ്രകാരം, ശിർക്ക് (شِرْكٌ), അധർമ്മം (فِسْقٌ), അക്രമം (ظُلْمٌ) എന്നിവയെയും ചെറുതും വലുതുമാക്കി വേർതിരിക്കാറുണ്ട്.
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാതിരിക്കുന്ന ഒരാൾ അതിനെ മതാനുസാരമായി (اِسْتِحْلَالٌ) കാണുമ്പോഴാണ് വലിയ കുഫ്റിൽ അകപ്പെടുന്നത്. എന്നാൾ ഒരാൾ അല്ലാഹു അവതരിപ്പിച്ച മതനിയമങ്ങൾ നിഷേധിക്കുകയോ അവയിൽ ഭേദഗതിവരുത്തുകയോ ചെയ്യുന്നില്ല. ഭൗതിമായ നേട്ടങ്ങൾക്കു വേണ്ടിയോ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ അയാൾ അല്ലാഹു അവതരിപ്പിച്ചതു പ്രകാരമല്ലാതെ വിധിക്കുകയും ചെയ്തു. എങ്കിൽ അയാൾ ചെറിയ കുഫ്റിൽ മാത്രമേ അകപ്പെടുകയുള്ളു. മേൽ സൂക്തത്തിന് ത്വബ്‌രി -رَحِمَهُ اللهُ- നൽകിയ വിവരണം ശ്രദ്ധിക്കുക:
الْقَوْلُ فِي كُلِّ مَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ جَاحِدًا بِهِ هُوَ بِاللَّهِ كَافِرٌ، كَمَا قَالَ ابْنُ عَبَّاسٍ، لِأَنَّهُ بِجُحُودِهِ حُكْمَ اللَّهِ بَعْدَ عِلْمِهِ أَنَّهُ أَنْزَلَهُ فِي كِتَابِهِ نَظِيرَ جُحُودِهِ نُبُوَّةَ نَبِيِّهِ بَعْدَ عِلْمِهِ أَنَّهُ نَبِيّ. [الطبري في جامع البيان]
ഇബ്‌നു അബ്ബാസ് –رَضِيَ اللهُ عَنْهُمَا– പറഞ്ഞതു പോലെ, അല്ലാഹു അവതരിപ്പിച്ചതിനെ നിഷേധിച്ചുകൊണ്ട് അതനുസരിച്ചു വിധിക്കാത്തവൻ അല്ലാഹുവിൽ അവിശ്വസിച്ചവനാണ്. അല്ലാഹു അവൻെറ കിതാബിൽ അവതരിപ്പിച്ചതാണെന്ന് അറിവുണ്ടായിട്ടും അവൻെറ വിധികളെ നിഷേധിക്കുന്നത് നബി ﷺ നബിയാണെന്ന് അറിഞ്ഞിട്ടും അവിടുത്തെ നുബുവ്വത്ത് നിഷേധിക്കുന്നിനു തുല്യമാണ്. (ത്വബ്‌രി തൻെറ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)
വൻപാപങ്ങൾ ഇസ്‌തിഹ്‌ലാൽ ചെയ്യാത്തിടത്തോളം വലിയ കുഫ്റാവുകയില്ല. എന്നാൽ കുഫ്റാണെന്ന് ശർഇൽ പറഞ്ഞ കാര്യങ്ങൾ ഇസ്‌തിഹ്‌ലാൽ ചെയ്യാതെ തന്നെ കുഫ്റാവുകയും ചെയ്യും.
ഇസ്‌തിഹ്‌ലാൽ എന്നാൽ ഏതെങ്കിലും ഒരു മതനിയമം ഭേദഗതി വരുത്താമെന്ന് വെക്കലാണ്. ഉദാഹരണമായി ഇസ്‌ലാമിക ശരീഅത്ത് പ്രകാരം മദ്യപാനം ഹറാമാണ്. ഒരു മദ്യപാനി അത് നിഷിദ്ധമാണെന്ന് വിശ്വാസിക്കുകയും, ദേഹേഛക്കു വഴങ്ങി മദ്യപിക്കുക എന്ന തെറ്റ് ചെയ്യുകയുമാണെങ്കിൽ അത് കുഫ്ർ ആവുകയില്ല, പാപം (مَعْصِيَةٌ) മാത്രമേ ആവുകയുള്ളു. മറിച്ച്, മദ്യപാനം നിഷിദ്ധമാണെന്ന നിയമം അയാൾ മാറ്റിമറിക്കുകയും നിയമാനുസാരമാണ് താൻ മദ്യപിക്കുന്നതെന്ന് കരുതുകയും ചെയ്യുന്നുവെങ്കിൽ അയാൾ ഇസ്‌തിഹ്‌ലാൽ ചെയ്യുന്നു. അപ്പോൾ അത് വലിയ കുഫ്ർ ആയിത്തീരുകയും ചെയ്യും. അത് വെറും ഒരു പാപം (مَعْصِيَةٌ) മാത്രമായിരിക്കുകയില്ല.
ഇസ്‌തിഹ്‌ലാൽ ഒരു മനോവ്യാപാരമാണ്. അതിനു ബന്ധം ഹൃദയവും വിശ്വാസവുമായിട്ടാണ്. അല്ലാഹു അവതരിപ്പിച്ച മതനിയമങ്ങളെ മാറ്റിമറിക്കുന്നത് അനുവദനീയവും നിയമാനുസാരവും ആണെന്ന് വിശ്വസിക്കലാണ് ഇസ്‌തിഹ്‌ലാൽ. കുഫ്ർ ആവാൻ ആ വിശ്വാസം തന്നെ മതിയാകും, അയാൾ അക്കാര്യം പ്രവൃത്തിപഥത്തിൽ കൊണ്ടുവരണമെന്നില്ല. അധിക വായനക്കായി തക്‌ഫീർ: ആധാരങ്ങളും വ്യവസ്ഥകളും എന്ന ലേഖനം കൂടി കാണുക