﴿ وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا ﴾ [النساء 64]

«അല്ലാഹുവിൻെറ വിധി പ്രകാരം അനുസരിക്കപ്പെടാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല…»

മനുഷ്യരാശിയിലേക്ക് അല്ലാഹു നിയോഗിക്കുന്ന ദൂതന്മാർ അനുസരിക്കപ്പെടണം എന്നത് അല്ലാഹുവിൻെറ വിധിയാണ്.

രാഷ്ട്രീയ ഇസ്‌ലാമിൻെറ വക്താക്കൾ ഗൂഢലക്ഷ്യത്തോടെ അനുസരണത്തെ നിരുപാധികമെന്നും സോപാധികമെന്നും രണ്ടായി വിഭജിക്കാറുണ്ട്. നിരുപാധികമായ അനുസരണം ആരാധനയാണെന്നാണ് അവരുടെ വാദം. അനിസ്‌ലാമിക ഭരണകൂടത്തെയോ ഭരണാധികാരികളെയോ അനുസരിക്കുന്നത് നിരുപാധികമാണെന്നും അത് അവർക്കുള്ള ആരാധനയും ശിർക്കുമാണെന്നും അവർ ജൽപിക്കുന്നു. നിലവിലുള്ള ഭരണവ്യവസ്ഥകളെ അട്ടിമറിച്ച്, അവർ ഉദ്ദേശിക്കുന്ന ദൈവരാജ്യം സ്ഥാപിക്കാൻ വേണ്ടിയാണ് ഈ ദുർവ്യാഖ്യാനങ്ങൾ.

പ്രമാണരേഖകൾ പഠന വിധേയമാക്കുന്ന ഏതൊരാൾക്കും ഇസ്‌ലാമിസ്റ്റുകളുടെ ഈ വാദമുഖത്തിലുള്ള ആന്തരിക വൈരുദ്ധ്യം ബോധ്യമാകും. അല്ലാഹു നിയോഗിച്ച ദൂതന്മാരെ നിരുപാധികം അനുസരിക്കണം എന്നതല്ലേ അവൻെറ കൽപന? അത് അവർക്കുള്ള ആരാധനയാവില്ലേ എന്ന ചോദ്യം ഉയരുന്നു. അപ്പോൾ അതിനെ മറികടക്കാൻ വേണ്ടി അവർ പറയുന്ന ദുർന്യായമാണ് നിരുപാധികമായ അനുസരണം അല്ലാഹുവിന്ന് മാത്രമേ പാടുള്ളു. നബി ﷺ യെ അനുസരിക്കുന്നത് അങ്ങനെയല്ല. അല്ലാഹു ആജ്ഞാപിച്ചു എന്ന ഉപാധിയിലാണ്.

അർത്ഥശൂന്യമായ ഇത്തരം പദക്കസർത്തുകളിൽ ചിലരെങ്കിലും പെട്ടുപോകാറുണ്ട്. വസ്തുത ഇങ്ങനെയാണ്: നബി ﷺ യെ നിരുപാധികം അനുസരിക്കേണ്ടതാണ്. അതാണ് അല്ലാഹുവിൻെറ കൽപന. അല്ലാഹു കൽപിച്ചു എന്നത് ഉപാധിയല്ല, കാരണമാണ്. അല്ലാഹു കൽപിച്ചു എന്നതിനെ ഉപാധിയായി കാണുകയാണെങ്കിൽ അല്ലാഹുവിനുള്ള അനുസരണവും നിരുപാധികമാക്കാൻ കഴിയില്ല. സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിച്ച് പരിപാലിക്കുകയും ചെയ്യുന്നവൻ അല്ലാഹുവാണ് എന്ന കാരണത്താലാണ് അവനെ അനുസരിക്കുന്നത്. അപ്പോൾ അത് അവനെ അനുസരിക്കുന്നതിനുള്ള ഉപാധിയായും കണക്കാക്കേണ്ടിവരും.

അല്ലാഹുവിനെയും റസൂലിനെയും നിരുപാധികം അനുസരിക്കണം. ഇത് അല്ലാഹുവിൻെറ കൽപനയാണ്. അല്ലാഹു ഇഷ്ടപ്പെടുന്നതും പൊരുത്തപ്പെടുന്നതുമായ ഈ പ്രവർത്തനം അവനുള്ള ഇബാദത്താണ്; അനുസരിക്കപ്പെടുന്ന ദൂതനുള്ള ഇബാദത്തല്ല.

അനിസ്‌ലാമിക ഭരണകൂടങ്ങളെയോ ഭരണകർത്താക്കളെയോ അവരുടെ ഭരണ നിയമങ്ങളെയോ അനുസരിക്കുന്നത് അവർക്കുള്ള ഇബാദത്തല്ല. അത് അനുവദനീയമാണോ അഭിലഷണീയമാണോ  വിലക്കപ്പെട്ടതാണോ ശിർക്കാണോ എന്നൊക്കെ തീരുമാനിക്കുന്നത് രണ്ടു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്:

1- അനുസരിക്കുന്ന വ്യക്തിയുടെ മനോഭാവം:

അവരുടെ കൽപനകൾക്ക് മതനിയമങ്ങൾ പോലെ അപ്രമാദിത്വവും പരിപാവനത്വവും കൽപിക്കുന്നു (اِسْتِحْلَال). അഥവാ അവർക്ക് ഹലാൽ ഹറാമുകൾ നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്ന് വിശ്വസിക്കുന്നു. എങ്കിൽ അത് മതപരമായ നിയമനിർമ്മാണത്തിൽ അവരെ പങ്കാളികളാക്കലാണ്. അത് ശിർക്കുമാണ്.

2- അനുസരിക്കുന്ന വിഷയത്തിൻെറ സ്വഭാവം:

മുകളിൽ പറഞ്ഞ മനോഭാവമില്ലെങ്കിൽ അനുസരിക്കുന്ന വിഷയം ഏതു തരത്തിലുള്ളതാണോ അതിനനുസരിച്ചിരിക്കും കാര്യം. ശിർക്കിൽ അനുസരിച്ചാൽ ശിർക്കും ഹറാമിൽ അനുസരിച്ചാൽ ഹറാമും അനുവദനീയമായ കാര്യങ്ങളിൽ അനുസരിച്ചാൽ അനുവദനീയവുമായിരിക്കും.

പൊളിറ്റിക്കൽ ഇസ്‌ലാമിൻെറ ഗൂഢമായ അജണ്ടകൾ സ്വാധീനിച്ചിട്ടില്ലാത്ത ഏതൊരു വ്യക്തിക്കും അയത്നലളിതമായി മനസ്സിലാക്കാവുന്നതാണ് ഇക്കാര്യം.

വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം ഇസ്‌ലാമിസ്റ്റുകളുടെ പദക്കസർത്തുകളിൽനിന്ന് മുക്തമല്ല. ഉദാഹരണമായി അതിൽനിന്നുള്ള ഒരു ഭാഗം കാണുക:

പരമമായ അനുസരണം യഥാർത്ഥത്തിൽ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണു. എന്നാൽ, അവൻെറ സന്ദേശനിർദ്ദേശങ്ങളും, വിധിവിലക്കുകളുമെല്ലാം ജനങ്ങൾക്കു അവൻ ഏത്തിക്കുന്നതു അവൻ അതിനായി നിയോഗിക്കുന്ന അവൻെറ ദൂതന്മാർ (റസൂലുകൾ) മുഖേനയാണു. ആ നിലക്ക് അല്ലാഹുവിനെ അനുസരിക്കൽ സാക്ഷാൽക്കരിക്കപ്പെടുന്നതു അവൻെറ ആ ദൂതന്മാരെ നിരുപാധികം അനുസരിക്കുന്നതു വഴിയാകുന്നു. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/691]

പരമം, നിരുപാധികം എന്നിങ്ങനെയുള്ള വിശേഷണങ്ങൾ നൽകിയതിൻെറ സാംഗത്യമെന്ത്? അവ തമ്മിലുള്ള യഥാർത്ഥമായ വ്യത്യാസങ്ങൾ എന്തൊക്കെയാണ്? ഇത് സലഫുകളുടെ വ്യാഖ്യാനത്തിൽപെട്ടതാണോ? ഇത്തരം ഒരന്വേഷണം അനിവാര്യമായും നമ്മെ കൊണ്ടെത്തിക്കുക ഇത് സലഫുകളുടെ വ്യാഖ്യാനമല്ല, ഇസ്‌ലാമിസ്റ്റുകളുടെ നൂലാമാലകളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു പാഴ്ശ്രമം മാത്രമാണ് എന്നതിലേക്കാണ്.

ഇബ്‌നു കഥീർ ഉദ്ധരിച്ച ഉത്ബിയുടെ സംഭവത്തെ കുറിച്ച് അൽബാനി പറയുന്നത് കാണുക:

وهي في ابن كثير غير معزوة لأحد من المعروفين من أهل الحديث بل علقها على العتبي، وهو غير معروف إلا في هذه الحكاية، ويمكن أن يكون هو أيوب الهلالي في إسناد البيهقي، وهي حكاية مستنكرة، بل باطلة لمخالفتها الكتاب والسنة، ولذلك يلهج بها المبتدعة، لأنها تجيز الاستغاثة بالنبي صلى الله عليه وسلم، وطلب الشفاعة منه بعد وفاته، وهذا من أبطل الباطل كما هو معلوم، وقد تولى بيان ذلك شيخ الإسلام ابن تيمية في كتبه وبخاصة في التوسل والوسيلة، وقد تعرض لحكاية العتبي هذه بالإنكار فليراجعه من شاء المزيد من المعرفة والعلم. [الألباني في الصحيحة]

السؤال: ذكر أحد المحققين بعد مقابلته لنسخ تفسير ابن كثيرٍ، ظهر له أن قصة العتبي ليست موجودةً في بعض النسخ وخاصةً النسخ القديمة؟
الجواب: الحمدُ لله، إذا لم تكن موجودة هذا يدل على أنها غير صحيحة، يعني غير صحيح ضمها إلى التفسير، قد تكون مدسوسة.. [الفوزان في فتاوى الدروس العلمية]

പുതിയവ