﴿ أَمْ حَسِبْتُمْ أَن تُتْرَكُوا وَلَمَّا يَعْلَمِ اللَّهُ الَّذِينَ جَاهَدُوا مِنكُمْ وَلَمْ يَتَّخِذُوا مِن دُونِ اللَّهِ وَلَا رَسُولِهِ وَلَا الْمُؤْمِنِينَ وَلِيجَةً ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ ﴾ [التوبة ١٦]
[അതല്ല, നിങ്ങളില്‍ നിന്ന് സമരം ചെയ്യുകയും, അല്ലാഹുവിന്നും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും പുറമെ യാതൊരു രഹസ്യകൂട്ടുകെട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്തവര്‍ ആരെന്ന് അല്ലാഹു അറിഞ്ഞിട്ടല്ലാതെ നിങ്ങളെ വിട്ടേക്കുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അല്ലാഹുവാകട്ടെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.] (തൗബഃ 16)
വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ മനുഷ്യൻെറ പ്രവർത്തനങ്ങളും അല്ലാഹുവിൻെറ മുൻനിർണ്ണയവും സംബന്ധിച്ച് ചില പരാമർശങ്ങളുണ്ട്. അതിൽ ആശയക്കുഴപ്പം തോന്നുന്നവർക്ക് കൂടുതൽ വ്യക്തതക്കു വേണ്ടി ഖദരിയ്യഃ [വിധിവിശ്വാത്തിലുള്ള വിലോപം] എന്ന ലേഖനം വായിക്കാവുന്നതാണ്.