﴿ إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا ﴾ [النساء ٩٧]

ഹിജ്റഃ : അർത്ഥവും വിവക്ഷയും
ഹിജ്റഃ എന്നതിൻെറ ഭാഷാർത്ഥം ഉപേക്ഷിക്കുക, വെടിയുക എന്നെല്ലാമാണ്. ശർഇൽ അതിൻെറ വിവക്ഷ ഇപ്രകാരമാണ്:

والهجرة الانتقال من بلد الشرك إلى بلد الإسلام. [محمد بن عبد الوهاب في ثلاثة الأصول]

ശിർക്കിൻെറ നാട് ഉപേക്ഷിച്ച് ഇസ്‌ലാമിൻെറ നാട്ടിലേക്ക് കുടിയേറുന്നതിനാണ് ഹിജ്റഃ എന്ന് പറയന്നത്. (മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് | മൂന്ന് ആധാരങ്ങൾ)

അല്ലാഹു ആകാശഭൂമികൾ സൃഷ്ടിച്ചത് അവൻറെ നാമഗുണ വിശേഷങ്ങളിലൂടെ നാം അവനെ മനസ്സിലാക്കാനാണ്. നമ്മെ അവൻ ഭൂമിയിൽ അധിവസിപ്പിച്ചിരിക്കുന്നത് അവനു മാത്രം ഇബാദത്ത് ചെയ്യാനുമാണ്. ഭൂമുഖത്തുള്ള യാതൊരു പ്രദേശം ഈ ലക്ഷ്യം സഫലീകരിക്കാൻ അവനു സഹായകമായി വർത്തിക്കുന്നുവോ അവിടെ അവനു വസിക്കുകയും തൻെറ ജീവിതലക്ഷ്യം പൂർത്തീകരിക്കുകയും ചെയ്യാം. എന്നാൽ അതിന് പറ്റാത്ത സ്ഥലത്താണ് താനുള്ളതെങ്കിൽ അവിടം വിട്ട് സൗകര്യമപ്രദമായ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുക എന്നതാണ് അവൻെറ ബാധ്യത. അപ്പോൾ മാത്രമേ തനിക്ക് തൻെറ ജീവിതദൗത്യം പൂർത്തീകരിക്കാൻ സാധിക്കൂ. അല്ലാഹു പറയുന്നു:

﴿ يَا عِبَادِيَ الَّذِينَ آمَنُوا إِنَّ أَرْضِي وَاسِعَةٌ فَإِيَّايَ فَاعْبُدُونِ﴾  [العنكبوت  ٥٦]

വിശ്വാസികളായ എൻെറ അടിയാറുകളേ, എൻെറ ഭൂമി വിശാലമാണ്. അതിനാൽ നിങ്ങൾ എനിക്കു മാത്രം ഇബാദത്ത് ചെയ്യുവീൻ. (അൻകബൂത്ത് 56)

ഹിജ്റഃയുടെ സവിശേഷതകളും മികവുകളും
അല്ലാഹുവിന്നുള്ള ഉബൂദിയ്യത്ത് സാക്ഷാൽക്കരിക്കുന്നതിനായി അവൻെറ പ്രതിഫലം മാത്രം കാംക്ഷിച്ചു കൊണ്ട്, മറ്റു ഭൗതിക ലാഭേഛകളില്ലാതെ, താൻ ജനിച്ചു വളർന്ന നാടും സ്വന്തം പരിസരങ്ങളും ഭൗതിക ചുറ്റുപാടുകളും ഉപേക്ഷിച്ച് ഇസ്‌ലാമിൻെറ നാട്ടിലേക്ക് കുടിയേറുക എന്നത് വലിയ ത്യാഗമാണ്. അതു കൊണ്ടു തന്നെ അത് മഹത്തായ പ്രതിഫലം ലഭിക്കുന്ന ശ്രേഷ്ഠകരമായ ഒരു പുണ്യകർമ്മമാണ്. ലക്ഷ്യം കലർപ്പില്ലാത്തതും മാർഗ്ഗം നബി ﷺ യുടെ മാതൃകയനുസരിച്ചുമാണെങ്കിൽ അത് സ്വീകാര്യയോഗ്യമായ ഹിജ്റഃയായിരിക്കും. അതിനുള്ള പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടതുമായിരിക്കും.

﴿ وَمَن يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً وَمَن يَخْرُجْ مِن بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ وَكَانَ اللَّهُ غَفُورًا رَّحِيمًا ﴾ [النساء ١٠٠]

അല്ലാഹുവിൻെറ മാർഗ്ഗത്തിൽ വല്ലവനും ഹിജ്റഃ പോകുന്ന പക്ഷം ഭൂമിയിൽ എമ്പാടും അഭയസ്ഥാനങ്ങളും വിശാലമായ ജീവിത മേഖലകളും അവനു കണ്ടെത്താൻ കഴിയും. യാതൊരുവൻ തന്‍റെ വീട്ടിൽനിന്ന് അല്ലാഹുവിനെയും റസൂലിനെയും ലക്ഷ്യമാക്കി പുറപ്പെടുകയും, ലക്ഷ്യത്തിലെത്തും മുമ്പ് മരണം അവനെ പിടികൂടുകയും ചെയ്യുന്നുവോ അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കൽ ഉറച്ചുകഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (നിസാഅ് 100)

ഇഖ്‌ലാസ് ചോർന്നു പോവുകയും ഭൗതികമായ ലക്ഷ്യങ്ങൾ അതിൽ കലരുകയും ചെയ്താൽ ഹിജ്റഃ നിഷ്‌ഫലമായതു തന്നെ. നബി പറയുന്നത് കാണുക:

عَنْ عُمَرَ بْنَ الخَطَّابِ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: إِنَّمَا الأَعْمَالُ بِالنِّيَّةِ، وَإِنَّمَا لِامْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ. [البخاري في صحيحه]

ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം. നബി ﷺ പറയുന്നു: കർമ്മങ്ങൾ ഉദ്ദേശ്യമനുസരിച്ച് മാത്രമായിരിക്കും പരിഗണിക്കപ്പെടുക. ഏതൊരു മനുഷ്യനും അവൻ ഉദ്ദേശിച്ചതു മാത്രമേ ലഭിക്കൂ. യാതൊരുവൻെറ ഹിജ്റഃ അല്ലാഹുവിലേക്കും അവൻെറ റസൂലിലേക്കുമാണോ അവൻെറ ഹിജ്റഃ അല്ലാഹുവിലേക്കും അവൻെറ റസൂലിലേക്കും തന്നെയായിരിക്കും. യാതൊരുവൻെറ ഹിജ്റഃ ഒരു ഭൗതിക നേട്ടത്തിനോ താനുദ്ദേശിക്കുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയോ ആണെങ്കിൽ അവൻെറ ഹിജ്റഃ അവൻ ലക്ഷ്യംവെച്ചതിലേക്കു മാത്രമായിരിക്കും. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

സഫലമായ ഹിജ്റഃക്ക് വലിയ പ്രതിഫലമാണ് പ്രമാണ വചനങ്ങളിൽ പറയപ്പെട്ടിട്ടുള്ളത്. പാപമോചനം (مغفرة), കാരുണ്യം (رحمة), വിഭവ സമൃദ്ധി (رزق), സ്വർഗ്ഗ പ്രവേശം (جنة) മുതലായവ അതിൽപെട്ട ചിലതു മാത്രമാണ്. നബി ﷺ യിൽനിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു ഹദീസ് കൂടി വായിക്കാം:

للمهاجرين منابرُ من ذهبٍ يجلسون عليها يوم القيامة، قد أمنوا من الفزع. [الألباني في الصحيحة]

ഹിജ്റഃ ചെയ്ത മുഹാജിറുകൾക്ക് സ്വർണ്ണം കൊണ്ടുള്ള ഉന്നതമായ പീഠങ്ങളുണ്ടായിരിക്കും. അന്ത്യനാളിൽ അതിന്മേലായിരിക്കും അവർ ആസനസ്ഥരായിരിക്കുക. എല്ലാവിധ ഭയവിഹ്വലതകളിൽനിന്നും അവർ നിർഭയരായിക്കഴിഞ്ഞിരിക്കുന്നു. (അൽബാനി സ്വഹീഹഃയിൽ ഉൾപ്പെടുത്തിയത്)

ഹിജ്റഃ നിർബ്ബന്ധമാകുന്നതെപ്പോൾ?
അല്ലാഹു തനിക്ക് തൃപ്തിപ്പെട്ടു തന്ന ഇസ്‌ലാം ദീൻ നിലനിർത്താൻ ഒരു ദേശത്ത് പറ്റാതെ വരികയും, അവിടം വിട്ടുപോകാൻ തനിക്കു സാധിക്കുകയും ചെയ്യുന്ന പക്ഷം അയാൾക്ക് ഹിജ്റഃ നിർബ്ബന്ധമായി. നാം വിശകലനം ചെയ്തുകൊണ്ടിരിക്കുന്ന ആയത്തിൻെറ സാരം തന്നെ പരിശോധിക്കുക:

ഹിജ്റഃ പോകാതെ സ്വന്തത്തോട് അന്യായം ചെയ്ത് ജീവിച്ചവരോട് മരണ വേളയിൽ മലക്കുകൾ ചോദിക്കും: നിങ്ങൾ ഏതൊരു നിലപാടിലാണ് കഴിച്ചുകൂട്ടിയിരുന്നത്? അവര്‍ പറയും: ഞങ്ങള്‍ ഈ മണ്ണിൽ പീഡിതരായിരുന്നു. അവര്‍ ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് അതിൽ എങ്ങോട്ടെങ്കിലും ഹിജ്റഃ പോകാമായിരുന്നില്ലേ? അത്തരക്കാരുടെ അഭയകേന്ദ്രം നരകമത്രെ. അതെത്ര ഹീനമായ പര്യവസാനമാണ്! (നിസാഅ് 97)

മേൽ സൂക്തത്തിനു ഇബ്‌നു കഥീർ -رَحِمَهُ اللهُ- നൽകുന്ന വ്യാഖ്യാനം കൂടി കാണുക:

فَنَزَلَتْ هَذِهِ الْآيَةُ الْكَرِيمَةُ عَامَّةً فِي كُلِّ مَنْ أَقَامَ بَيْنَ ظَهَرَانَيِ الْمُشْرِكِينَ وَهُوَ قَادِرٌ عَلَى الْهِجْرَةِ، وَلَيْسَ مُتَمَكِّنًا مِنْ إِقَامَةِ الدِّينِ، فَهُوَ ظَالِمٌ لِنَفْسِهِ مُرْتَكِبٌ حَرَامًا بِالْإِجْمَاعِ، وَبِنَصِّ هَذِهِ الْآيَةِ. [ابن كثير في تفسيره]

ഹിജ്റഃ പോകാൻ കഴിഞ്ഞിട്ടും ദീൻ നിലനിർത്താൻ പറ്റാത്തിടത്ത്  മുശ്‌രിക്കുകൾക്കിടയിൽ ജീവിക്കുന്ന എല്ലാവരുടെയും കാര്യത്തിൽ പൊതുവായിട്ടാണ് ഈ മഹദ്വചനം അവതരിച്ചത്. അങ്ങനെയുള്ളവൻ ഇജ്‌മാഉം ഈ ഖുർആൻ വാക്യവുമനുസരിച്ച് സ്വന്തത്തോട് അക്രമം കാണിച്ചവനും ഹറാം ചെയ്തവനുമാണ്. (ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ഹിജ്റഃ അഭിലഷണീയമാകുന്നതെപ്പോൾ?
ശിർക്കിൻെറ നാട്ടിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് അവിടെ തൻെറ ദീൻ നിലനിർത്താൻ സാധിക്കുമെങ്കിൽ ഹിജ്റഃ നിർബ്ബന്ധമാവില്ല. എങ്കിലും അവിടെ നിന്ന് ഹിജ്റഃ പോകൽ അഭിലഷണീയമായിരിക്കും. ഇബ്‌നു ഹജർ -رَحِمَهُ اللهُ- പറയുന്നത് കാണുക:

الثَّانِي قَادِرٌ لَكِنَّهُ يُمْكِنُهُ إِظْهَارُ دِينِهِ وَأَدَاءُ وَاجِبَاتِهِ فَمُسْتَحَبَّةٌ لِتَكْثِيرِ الْمُسْلِمِينَ بِهَا وَمَعُونَتِهِمْ وَجِهَادِ الْكُفَّارِ وَالْأَمْنِ مِنْ غَدْرِهِمْ وَالرَّاحَةِ مِنْ رُؤْيَةِ الْمُنْكَرِ بَيْنَهُمْ [ابن حجر في فتحه]

(രണ്ട്) ഒരാൾ ഹിജ്റഃ പോകാൻ കഴിവുള്ളവനാണ്. അതേ സമയം അവിടെ തന്നെ തൻെറ ദീൻ നിലനിർത്താനും കടമകൾ നിറവേറ്റാനും അയാൾക്ക് സാധിക്കുകയും ചെയ്യും. എങ്കിൽ ഒരു ഇസ്‌ലാമിക ദേശത്തുള്ള മുസ്‌ലികളോടൊപ്പം ചേർന്ന് അവരുടെ അംഗബലം വർദ്ധിപ്പിക്കാനും അവരെ സഹായിക്കാനും അവിശ്വാസികളോട് ജിഹാദ് ചെയ്യാനും അവരുടെ ചതിയിൽനിന്ന് നിർഭയമായിരിക്കാനും അവരിലുള്ള നീചവൃത്തികൾ കാണാതിരിക്കാനും വേണ്ടി ഹിജ്റഃ പോകൽ അദ്ദേഹത്തിന് അഭിലഷണീയമായിത്തീരുന്നു. (ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയത്)

ഹിജ്റഃ പോകാതിരിക്കൽ അഭികാമ്യമാകുന്നതെപ്പോൾ?
ഇസ്‌ലാമികമോ ഇസ്‌ലാമിക വിരുദ്ധമോ അല്ലാത്ത, മതനിരപേക്ഷ സ്വഭാവം പുലർത്തുന്ന ദേശങ്ങളിൽ വസിക്കുന്ന മുസ്‌ലിംകൾക്ക് അവരുടെ ദീൻ നിലനിർത്താൻ കഴിയുമെങ്കിൽ അവിടെനിന്ന് അവർ ഹിജ്റഃ പോകേണ്ടതില്ല. മറിച്ച്, ഇസ്‌ലാമിക വ്യാപനവുമായി ബന്ധപ്പെട്ട വിശാലമായ താൽപര്യങ്ങൾ പരിഗണിച്ച് അവർ അവിടെ തന്നെ വസിക്കുകയാണ് വേണ്ടത്. ഇബ്‌നു ഹജർ -رَحِمَهُ اللهُ- ഉദ്ധരിക്കുന്നത് കാണുക:

قالَ الْمَاوَرْدِيُّ إِذَا قَدَرَ عَلَى إِظْهَارِ الدِّينِ فِي بَلَدٍ مِنْ بِلَادِ الْكُفْرِ فَقَدْ صَارَتِ الْبَلَد بِهِ دَارَ إِسْلَامٍ فَالْإِقَامَةُ فِيهَا أَفْضَلُ مِنَ الرِّحْلَةِ مِنْهَا لِمَا يُتَرَجَّى مِنْ دُخُولِ غَيْرِهِ فِي الْإِسْلَامِ. [ابن حجر في فتحه]

മാവർദി -رَحِمَهُ اللهُ- പറയുന്നു: ഒരു അമുസ്‌ലിം ദേശത്ത് ഒരാൾക്ക് തൻെറ ദീൻ നിലനിർത്തി ജീവിക്കാൻ കഴിഞ്ഞാൽ അവിടം ഇസ്‌ലാം അനുകൂല പ്രദേശമായി. അപ്പോൾ മറ്റുള്ളവർ ഇസ്‌ലാമിലേക്ക് വരാമെന്ന പ്രതീക്ഷ മുൻനിർത്തി അയാൾ അവിടെനിന്ന് യാത്രപോകുന്നതിനെക്കാൾ ഉത്തമം അവിടെ തന്നെ താമസിക്കാലാണ്. (ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ ഉദ്ധരിച്ചത്)

ഹിജ്റഃ അസാധുവാക്കപ്പെട്ടിട്ടില്ല
ഹിജ്റഃ ഇസ്‌ലാമിൻെറ ആദ്യകാലത്ത് നിലനിന്നിരുന്നതും പിന്നീട്, മക്കാ വിജയത്തോടു കൂടി അസാധുവാക്കപ്പെടുകയും ചെയ്ത കാര്യമാണെന്ന് ചിലർ പറയാറുണ്ട്. വിശുദ്ധ ഖുർആൻ വിവരണത്തിലെ ചില പരാമർശങ്ങൾ പോലും അങ്ങനെ ധ്വനിപ്പിക്കുന്നുമുണ്ട്. എന്നാൽ വസ്തുത മറിച്ചാണ്. ഹിജ്റഃ അന്ത്യനാൾ വരെ നിലനിൽക്കുന്ന കാര്യമാണ്. ഇതു സംബന്ധമായി വന്ന ചില പ്രമാണ വാക്യങ്ങൾ പരിശോധിക്കാം.

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ ﷺ: لاَ هِجْرَةَ بَعْدَ الفَتْحِ، وَلَكِنْ جِهَادٌ وَنِيَّةٌ، وَإِذَا اسْتُنْفِرْتُمْ فَانْفِرُوا. [البخاري في صحيحه]

 ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا നിവേദനം. നബി ﷺ പറയുന്നു: മക്കാ വിജയത്തിനു ശേഷം ഹിജ്റഃയില്ല. മറിച്ച്, ഇനിയുള്ളത് ജിഹാദും നിയ്യത്തുമാണ്. അതിനാൽ നിങ്ങളോട് യുദ്ധത്തിന് പുറപ്പെടാൻ ആഹ്വാനം ചെയ്യപ്പെട്ടാൽ നിങ്ങൾ പുറപ്പെട്ടുകൊള്ളുക. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഈ ഹദീസിൻെറ താൽപര്യം ഇനിമേൽ ഹിജ്റഃയില്ല എന്നും, ഹിജ്റഃയുടെ വിധികൾ അസാധുവാക്കപ്പെട്ടിരിക്കുന്നു എന്നുമല്ല. മക്ക ഇസ്‌ലാമിക രാജ്യമായതിനു ശേഷം അവിടെനിന്ന് ഇനി ആരും ഹിജ്റഃ പോകേണ്ടതില്ല എന്നാണ്. ഈ ഹദീസിന് നവവി -رَحِمَهُ اللهُ- നൽകുന്ന വിവരണം കാണുക:

 وَتَأَوَّلُوا هَذَا الْحَدِيثَ تَأْوِيلَيْنِ أَحَدُهُمَا لَا هِجْرَةَ بَعْدَ الْفَتْحِ مِنْ مَكَّةَ لِأَنَّهَا صَارَتْ دَارَ إِسْلَامٍ فَلَا تُتَصَوَّرُ مِنْهَا الْهِجْرَةُ وَالثَّانِي وَهُوَ الْأَصَحُّ أَنَّ مَعْنَاهُ أَنَّ الْهِجْرَةَ الْفَاضِلَةَ الْمُهِمَّةَ الْمَطْلُوبَةَ الَّتِي يَمْتَازُ بِهَا أَهْلُهَا امْتِيَازًا ظَاهِرًا انْقَطَعَتْ بِفَتْحِ مَكَّةَ وَمَضَتْ لِأَهْلِهَا الَّذِينَ هَاجَرُوا قَبْلَ فَتْحِ مَكَّةَ لِأَنَّ الْإِسْلَامَ قَوِيَ وَعَزَّ بَعْدَ فَتْحِ مَكَّةَ عِزًّا ظَاهِرًا بِخِلَافِ مَا قَبْلَهُ. [النووي في شرح مسلم]

ഈ ഹദീസ് രണ്ടു തരത്തിലാണ് പണ്ഡിതന്മാർ വ്യാഖ്യാനിച്ചിട്ടുള്ളത്. അതിൽ ഒന്നാമത്തേത്, മക്കാ വിജയത്തിനു ശേഷം അവിടെനിന്ന് ഹിജ്റഃയില്ല എന്നതാണ്. കാരണം, അവിടം ഇസ്‌ലാമിക ദേശമായി. അതിനാൽ അവിടെ നിന്നുള്ള ഹിജ്റഃ എന്ന ആശയം തന്നെ ഇനി സങ്കൽപിക്കപ്പെടാനാവില്ല. രണ്ടാമത്തേത് – അതാണ് കൂടുതൽ ശരിയായത് – അതിൻെറ വിവക്ഷ, സവിശേഷവും അവശ്യം നിറവേറ്റപ്പെടേണ്ടതും അതിപ്രധാനവുമായ,  അതിൻെറ അവകാശികൾക്ക് പ്രകടമായി തന്നെ മികവ് ലഭിക്കുന്ന ഹിജ്റഃ എന്നത് മക്കാ വിജയത്തോടെ അവസാനിച്ചിരിക്കുന്നു. മക്കാവിജയത്തിന് മുമ്പ് ഹിജ്റഃ പോയവരിൽ അത് നടപ്പിലായിക്കഴിഞ്ഞു. കാരണം, മക്കാ വിജയത്തോടെ മുമ്പുള്ള അവസ്ഥയെ അപേക്ഷിച്ച് പ്രത്യക്ഷമായി തന്നെ ഇസ്‌ലാം ശക്തിയും പ്രതാപവും കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. (നവവി ശർഹു മുസ്‌ലിമിൽ രേഖപ്പെടുത്തിയത്)

എന്നാൽ സാമാന്യമായ ഹിജ്റഃ റദ്ദുചെയ്യപ്പെട്ടിട്ടില്ല. അത് അന്ത്യനാൾ വരെ നിലനിൽക്കുന്നതായിരിക്കും. ഇക്കാര്യത്തെ സാധൂകരിക്കുന്ന ഒരു നബിവചനം കാണുക:

عَنْ مُعَاوِيَةَ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: لَا تَنْقَطِعُ الْهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ، وَلَا تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا. [أبو داود في سننه وصححه الألباني]

മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം. നബി ﷺ പറയുന്നു: തൗബഃ നിലക്കുന്നതു വരെ ഹിജ്റഃയും നിലക്കുകയില്ല. സൂര്യൻ അസ്തമയസ്ഥാനത്തുനിന്ന് ഉദയം കൊള്ളുന്നതു വരെ തൗബഃ നിലക്കാൻ പോകുന്നുമില്ല. (അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്)

പുതിയവ